Skip to main content

ബ്രിട്ടനിൽ നിന്നും പുതിയ അസ്ഥികൂടത്തില്നിന്ന് കണ്ടു പിടുത്തം.

ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടത്തില്നിന്ന്

പുതിയ കണ്ടെത്തൽ --------. ബ്രിട്ടനില് കണ്ടെത്തിയ 10,000 വര്ഷം പഴക്കമുള്ള അസ്ഥികൂടത്തില്നിന്ന് മനുഷ്യന്റെ നിറവും , രൂപവും കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കറുത്ത തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള 'ചെഡ്ഡാര് മാന്' എന്ന മനുഷ്യനെയാണ് തലയോട്ടിയുടെ ഡിഎന്എയില് നിന്ന് യുറോപ്യന് യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. ​ ബ്രിട്ടനിലെ പുരാതനമനുഷ്യർ കറുത്തവരായിരുന്നുവെന്ന് തെളിയിക്കുകയാണ്പുതിയ കണ്ടെത്തൽ1903ല് ഇംഗ്ലണ്ടിലെ സോമര്സെറ്റില്ചെഡ്ഡാര് ഗോഴ്ഗിലുള്ള ഗൗഫ്സ് കേവ് എന്ന സ്ഥലത്ത് നിന്നാണ് ചെഡ്ഡാര് മനുഷ്യന്റെ അസ്ഥികൂടം ലഭിച്ചത്. കണ്ടെത്തലുകളുടെഅടിസ്ഥാനത്തില്ചെഡ്ഡാര് മാന്റെ രൂപം ഗവേഷകര് വീണ്ടും നിര്മ്മിച്ചിരിക്കുകയാണ്. ഹിമയുഗ കാലഘട്ടത്തിന്റെഅവസാനത്തില് യൂറോപ്പിലേക്ക് കുടിയേറിപ്പാര്ത്ത വേട്ടക്കാരനായിരുന്നു ചെഡ്ഡാര് മാന്. സ്പെയിന്,ഹംഗറി, ലക്സംബര്ഗ് എന്നിവിടങ്ങളില് കണ്ടെത്തിയ മറ്റു മെസോലിത്തിക് കാലഘട്ടങ്ങളുള്ളമനുഷ്യരുടെ ഡിഎന്എയുമായി ചെഡ്ഡാര് മനുഷ്യന്റെ ജനതികഘടകങ്ങള്ക്ക് സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.വെസ്റ്റേണ് ഹണ്ടര്-ഗേറ്റേര്സ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് 12,000 വര്ഷങ്ങള്ക്കുമുന്പ് ഹിമയുഗത്തിനു ശേഷം മിഡില് ഈസ്റ്റില് നിന്ന് യൂറോപ്പിലേക്ക് കുടിയേറിപ്പാര്ത്തവരാണ്. ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന അസ്ഥിത്വമാണ് ചെഡ്ഡാര് മാനെന്നും ആയിരക്കണക്കിന് വര്ഷങ്ങള് മുന്പ് ബ്രിട്ടനില് മനുഷ്യര് ജീവിച്ചിരുന്നു,എന്നാല് അവര് ഹിമയുഗ കാലഘട്ടങ്ങളില്ഇല്ലാതായെന്നും പുതിയ കണ്ടെത്തലില് വ്യക്തമാക്കുന്നു.അക്കാലത്ത് ബ്രിട്ടനിലെ വേട്ടക്കാരായ സേനാനികളുടെ ഒരു ചെറിയ ജനവിഭാഗമായിരുന്നു ചെഡ്ഡാര് മാന്.20 വയസില് ഇവര് മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും,ഒരുപക്ഷേ അക്രമത്തിലൂടെയാകാം ഇവര്ക്ക് ജീവന് നഷ്ടമായതെന്നും പതിറ്റാണ്ടുകളായി ഇവരെ കുറിച്ച്‌ പഠനം നടത്തുന്ന ശാസ്ത്രജ്ഞര് പറയുന്നു.

Comments

Popular Posts

Memories Download

Memories 700mb 250Mb HEVC Movie

Happy Independence Day

Kallai FM

Kallai FM 400mb